Skip to main content

ഇളം വെയിലിനോടു എനിക്കിഷ്ടം


ഇളം വെയിലിനോടെനിക്കിഷ്ടം ഉണ്ടെന്നും..
ഒരു മുല്ലപ്പൂവിന്റെ ഗന്ധത്തോടും.
പറമ്പിലെ കശുമാവിന്‍ ചോട്ടിലെ തണലില് 
അരികെ  പറന്നെത്തും ഇളം കാറ്റിനോടും..
കശുമാങ്ങ തഴുകി വരുന്നോരാ കാറ്റിനു 
സൌഹൃദ ബാല്യത്തിന്‍ മണമുണ്ടിതെന്നും.
എവിടെയോ കൂവുന്ന കുയിലിന്റെ നാദവും
നറു തേന്‍ നുകരുന്ന വണ്ടിന്റെ മൂളലും..!!
കുയിലിനെ കാണുവാന്‍ പോയൊരാ നേരത്ത്  
സ്വര്നമാം നിറമുള്ള കൊന്നയെ കണ്ടു 
കുയിലിനെ ഏറ്റൊന്നു പാടുന്ന നേരത്ത് 
തന്നോളം ഉള്ള ചെറു കുട്ടികള്‍ വന്നു..
ചുട്ടിയും കോലും കളിക്കുന്ന നേരത്ത് 
കുമിളകള്‍ ഊതിപറത്തുന്ന നേരത്ത് 
വിഷു വരുന്നുണ്ടെന്നു വിഷുപ്പക്ഷി പാടി.
കാതടപ്പിക്കുന്ന ശബ്ദ കോലാഹലങ്ങളും 
രാത്രിയില്‍ മത്താപ്പും കമ്പിത്തിരികളും 
പുലര്‍ച്ചെ കണിക്കൊന്ന വെട്ടിത്തിളങ്ങുന്നു,
വിളക്കിന്റെ തിരികള്‍ക്ക് കൂട്ടിനെന്നോണം. 
ഒരു ചെറു ചാറ്റല്‍ മഴയുമാന്നേരം, 
മാലപ്പടക്കതിന്‍ തിരി കത്തുന്നേരം.
ഇനി നേരം തെളിയണം വെട്ടം പരക്കണം,
കൈനീട്ടവും കൂടെ മാലപ്പടക്കവും.
വിഷുവിനെ വിടചൊല്ലി അന്നത്തെ സദ്യയും.
തീര്‍ന്നില്ല ഞങ്ങള്‍ക്ക് കളിയുടെ നാളുകള്‍,
മഴയുടെ കാര്മെഘ കാലം വരും വരെ..
സോദര സൌഹൃദ സംഗമ വേദികള്‍ 
ഓര്‍മകളില്‍ എന്നും പകരുന്നു പുഞ്ചിരി.
മാറുന്ന വേഗത്തിന്‍  നാളുകല്‍ക്കൊന്നും 
വീതിചിടാതെ സൂക്ഷിച്ചുകൊണ്ട്‌.
കിട്ടീല്ല ഞങ്ങള്‍ക്ക് പഴം തലമുറ തന്നത്, 
കിട്ടില്ല പലതും പുതു തലമുറക്കും.
ഇളം വെയിലിനു മൂര്‍ച്ച കൂടുന്ന നേരത്ത്,
പറമ്പിലെ കശുമാവ് കസേരകളാവുന്നു. 
കൊന്നയും മുല്ലയും ചന്തയില്‍ കിട്ടുമ്പോള്‍,
കുയിലുകള്‍ വിരളമായി കൂകി പറയുന്നു..
"നഷ്ട്ടപ്പെടുത്തല്ലേ ഒന്നും, എനിക്കിനീം
പാടണം ഇനി വരും കുട്ടികള്‍ക്കായും "
                                                                       --10/04/'10

Comments

Popular posts from this blog

ദീപാവലി

എന്‍റെ അച്ഛന്‍ തിരക്കിനിടയില്‍ എപ്പോഴോ എഴുതി ചുരുട്ടിക്കളഞ്ഞ കവിത... ഞാന്‍ publish ചെയ്യുന്നു 2010 ദീപാവലി ആശംസകള്‍  പറഞ്ഞ്കൊണ്ട് .. എല്ലാവര്ക്കും എന്റെയും എന്‍റെ കുടുംബത്തിന്റെയും ദീപാവലി ആശംസകള്‍ . ജീവിതത്തിന്‍റെ ലക്ഷ്യങ്ങള്‍ മനസിനുള്ളിലെ മോഹമാണ് - അത് എന്നും നമുക്കൊരു ആഗ്രഹം അല്ലെ? ഒരു വീട് വെക്കുമ്പോള്‍ - അതില്‍ ഗ്രഹപ്രവേശം നടത്തുമ്പോള്‍ - നമ്മളില്‍ പ്രതീക്ഷകള്‍ വളരുക അല്ലെ.. പറമ്പില്‍ വളരും വൃക്ഷ ലതാദികള്‍ കാലത്ത് വിരിയും പുത്തന്‍ പൂക്കള്‍ പച്ചപ്പുതപ്പണിഞ്ഞ പുല്‍ മേടുകള്‍ പുതുയുഗം പിറക്കും ലക്ഷണങ്ങള്‍ പുതു സംസ്കാരത്തിന്‍ പോന്നോളികള്‍ ഇരുള്‍ , വെട്ടത്തിന് വഴി മാറുന്നു ആശ്വാസം ദുഖത്തെ മറക്കുന്നു നല്ലനാളുകള്‍ ഓടി അണയുന്നു  - അവിടെ ദീപതിന്റെ വെളിച്ചം പകരുന്നതാശ്വാസം ദീപാലങ്കാരം ദീപാവലിയെ - സ്വാഗതം ചെയ്യ്ന്നതിനോപ്പം നമ്മെ സന്തോഷിക്കാന്‍ അനുഗ്രഹിക്കട്ടെ. നന്മ നിറഞ്ഞ സ്നേഹ വായ്പ്പോടെ നമുക്കും വരവേല്‍ക്കാം ദീപാവലിയെ. നവയുഗത്തിന്‍ പുതു സന്തേശം ഏകാന്‍ എതീടുന്നൊരു ആഘോഷത്തെ നിലനിര്തീടാം  നമുക്കും ഇത്തിരി സ്നേഹം പകര്‍ന്നുകൊണ്ട്... മനസ്സിന്‍ ജാലകം തുറന്നുകൊണ്ട് സേവ

ഞാൻ - അവൻ

ഞാൻ ഒരു കവിത എഴുതി, അവൻ അതിലെ അക്ഷരത്തെറ്റ് കണ്ടുപിടിച്ചു. ഞാൻ പഴഞ്ചൊൽ ഉദ്ധരിച് ഒരു തമാശ പറഞ്ഞു, അതിൽ പറഞ്ഞിരിക്കുന്ന വസ്തു യഥാർത്ഥം അല്ല എന്ന് അവൻ പറഞ്ഞു. ഞാൻ അവനു മുന്നിൽ ഒരു പാട്ടുപാടി, ഞാൻ ഉച്ചരിച്ച അക്ഷരം പരസ്പരം മാറി എന്ന് അവൻ പറഞ്ഞു. ഞാൻ ഒരു വസ്തുവിനെ അവനു ചൂണ്ടി കാണിച്ചു കൊടുത്തു, എന്റെ നഖം വെട്ടാനായിരിക്കുന്നു എന്നവൻ പറഞ്ഞു . ഞാൻ എന്റെ ഹൃദയത്തെ കുറിച്ച് അവനോടു വാചാലനായി, ഹൃദയത്തിനു നാല് അറകൾ ആണ് ഉള്ളത് എന്ന് അവൻ എന്നെ ഓർമപ്പെടുത്തി. ജീവിതത്തിന്റെ അർത്ഥത്തെയും അർത്ഥശൂന്യതയെയും കുറിച്ച് ഞാൻ അവനോടു പ്രസംഗിച്ചു, തലയോട്ടി വെറുമൊരു തൊണ്ട് ആണ് ന്നു മാത്രം അവൻ എന്നോട് പറഞ്ഞു. മനസ്സാണ് എല്ലാത്തിനും ആധാരം എന്ന് ഞാൻ അവനോടു പറഞ്ഞു, ആധാരം പണയം വെക്കാൻ ഉള്ളതല്ല എന്നവൻ പറഞ്ഞു. എന്നെക്കാൾ വലിയ തത്വജ്ഞാനി അവനാണുന്നു ഞാൻ തിരിച്ചറിഞ്ഞു. പിന്നെ ഞാൻ ഒന്നും പറഞ്ഞില്ല, അവനും.

പരീക്ഷണം

നന്നായിട്ടു കഷ്ടപ്പാട് വന്നപ്പോ ഞാൻ ദൈവത്തെ കാണാൻ പോയി. പുഞ്ചിരിച്ചു കൊണ്ടുള്ള ആ മുഖം കണ്ടപ്പോ എനിക്ക് മനസിലായി ഇത് കഷ്ടപ്പാടല്ല എന്നെ പരീക്ഷിക്കുന്നതാണ് ന്നു. പിന്നെ ഞാൻ പഠിച്ച പണി പതിനെട്ടും പയറ്റി ഒരു പരാതിയും പറയാതെ ആ പരീക്ഷണ കടൽ നീന്തി കടന്നു വിജയിച്ചു. "ദൈവമേ ഞാൻ ഈ പരീക്ഷ കടന്നു .. എനിക്കുള്ള പാരിതോഷികം തന്നാലും"  ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചു. "സബാഷ്!! നീ എന്റെ അടുത്ത വലിയ പരീക്ഷണത്തിന് സജ്ജനായതിൽ അഭിനന്ദനങൾ" ദൈവം അശരീരിച്ചു.