Skip to main content

STEPS - A REVIEW



വി കെ പി മങ്കര എന്ന നമ്മുടെ പ്രിയങ്കരനായ വിപിന്‍ കുമാറിന്‍റെ ആശയത്തില്‍ കേട്ടിപ്പെടുതതാണ് ഈ ലഘു ചിത്രം. വമ്പന്‍ ഹിറ്റുകളും സസ്പെന്‍സ് ക്ലൈമാക്സ്‌ ചിത്രങ്ങളും അരങ്ങു തകര്‍ക്കാന്‍ വരുന്ന ആ ഒരു അഭ്രപാളിയെ ലക്‌ഷ്യം വെച്ച് ഞങ്ങളുടെ കൊച്ചു ടീം ആയ INFINITE STAIRS Production ആദ്യ ഉദ്യമത്തിന്  നാന്നി കുറിക്കുകയാണ് ഇവിടെ. വലിയ പരസ്യങ്ങളോ വലിയ സജ്ജീകരനങ്ങലോ ഒന്ന്നുമില്ല്ലാതെ
ആശയത്തിന്റെ ആഴം അടിയോളം ഉള്‍ക്കൊള്ളാന്‍ ഞങ്ങള്‍ ഇവിടെ ശ്രമിക്കുക മാത്രം ചെയ്യുന്നു.

വെറുതെ ഒന്ന് തിരിഞ്ഞു നോക്കു. നമുക്ക് കാണാം, ജീവിതം  ഒരുപാട് പടികളുള്ള ഒരു സമുച്ചയതിലേക്കുള്ള ഒരു കയറ്റമാണ്. അവിടെ ഓരോ നിലയിലും ഉള്ള ഏതേത് മുറികളും നമുക്ക് തുറക്കാം. ഒരു മുറി വിട്ടിറങ്ങുമ്പോള്‍ കിട്ടുന്ന പലതും ആയിരിക്കും അടുത്ത വാതായനം തുറക്കപ്പെടാന്‍ അവിടെ പ്രേരകമാകുന്ന ശക്തി.

ജീവിതത്തിന്‍റെ ഏതോ നിലയിലെത്തി, മുന്നോട്ടുള്ള വഴി എങ്ങനെ എന്നറിയാതെ പകച്ചു നില്‍ക്കുന്ന യവ്വനന്ത്യത്തില്‍ നില്‍ക്കുന്ന മനുഷ്യന്‍ അവന്‍ പിന്നിട്ട വഴിയിലൂടെ അറിഞ്ഞോ അറിയാതെയോ ഒരു സ്വപ്ന സഞ്ചാരം നടത്തുന്നു. തന്‍റെ ഓരോ കാലടിയും സസൂക്ഷ്മം അവനു കാണാന്‍ കഴിയുന്നു. ഓരോ കാലടി ശബ്ദവും അവന്‍റെ സിരകളില്‍ എന്തെന്നില്ല്ലാത്ത ഒരു മിന്നല്‍പ്പിണര്‍ ഉണ്ടാക്കുന്നു.

ബാല്യതിന്റെ ഗൃഹാതുരതയില്‍ താന്‍ അനുഭവിച്ച നന്മകളെ അവനു കാണാന്‍ കഴിയുന്നുണ്ടെങ്കിലും, അമ്മിഞ്ഞപാലിന്റെയും താരാട്ടിന്റെയും സാന്നിധ്യം നഷ്ടപ്പെട്ട ഏതോ നാളില്‍ അവന്‍റെ കാല്‍പ്പാദം എങ്ങോ പിഴച്ചു പോയി. പുകയില ചുരുളില്‍ ചില പുകപടലങ്ങള്‍ മാത്രമായ കൌമാരത്തിന് ശേഷം വന്ന മറ്റൊരു ലോകമായിരുന്നു അവനു യവ്വനം. അവന്‍ തന്നെ തന്‍റെ സ്വര്‍ഗത്തെ വരച്ചു ചേര്‍ക്കുമ്പോള്‍ അവനു നഷ്ടമായത് ചില പുതിയ വാതായനമായിരുന്നു.

ജീവിതത്തിന്‍റെ അടുത്ത ഘട്ടം എന്ന വലിയ ഒരു വാതില്‍ തുറക്കാനാവാതെ പകച്ചു നില്‍ക്കുമ്പോഴാണ് അവന്‍ ജീവിത യാധാര്ത്യതിലേക്ക് ദൃഷ്ടി ഊന്നുന്നത്. തന്‍റെ പിന്നില്‍ ശക്തമായി അടഞ്ഞ മറ്റൊരു വാതിലിനെ അവന്‍ ഓര്‍ക്കുന്നു. പക്ഷെ പിന്നിട്ട പടവ് ഇറങ്ങാനുള്ള ആ വാതില്‍ തുറക്കപ്പെടില്ല എന്ന വലിയ ഒരു സത്യം അവനെ തളര്‍ത്തുന്നു. തിരികെ വന്നു വീണ്ടും പുതിയ വാതില്‍ തുറക്കാന്‍ ശ്രമിക്കുന്ന അവന്‍ എല്ലാ കുറ്റബോധാങ്ങളുടെയും ഭാരം താങ്ങാന്‍ ആവാതെ തളര്‍ന്നു വീഴുകയും ചെയ്യുന്നു.
    
       എന്നാല്‍ ഇതെല്ലം താന്‍ കണ്ട സ്വപ്നമാണെന്ന തിരിച്ചറിവ് എല്ലാ കൊള്ളരുതായ്മകളെയും ഉപേക്ഷിക്കാനുള്ള തീരുമാനം അവനില്‍ ഉടലെടുപ്പിക്കുന്ന നിമിഷത്തില്‍ ഞങ്ങള്‍ തിരശീല ഇടുന്നു. ജീവിതത്തിലെ പടികള്‍ ആര്‍ക്കുമുന്നിലും കടിനമാവതിരിക്കട്ടെ എന്നും, ജീവിതത്തിനെ പുതിയ വാതായനങ്ങള്‍ തുറക്കാനാവാതെ ആരും തളര്‍ന്നു പോവരുതെ എന്നും പ്രാര്‍ത്ഥിച്ചുകൊണ്ട് .
നന്ദി 

Click here to view STEPS

Comments

Post a Comment

Popular posts from this blog

ദീപാവലി

എന്‍റെ അച്ഛന്‍ തിരക്കിനിടയില്‍ എപ്പോഴോ എഴുതി ചുരുട്ടിക്കളഞ്ഞ കവിത... ഞാന്‍ publish ചെയ്യുന്നു 2010 ദീപാവലി ആശംസകള്‍  പറഞ്ഞ്കൊണ്ട് .. എല്ലാവര്ക്കും എന്റെയും എന്‍റെ കുടുംബത്തിന്റെയും ദീപാവലി ആശംസകള്‍ . ജീവിതത്തിന്‍റെ ലക്ഷ്യങ്ങള്‍ മനസിനുള്ളിലെ മോഹമാണ് - അത് എന്നും നമുക്കൊരു ആഗ്രഹം അല്ലെ? ഒരു വീട് വെക്കുമ്പോള്‍ - അതില്‍ ഗ്രഹപ്രവേശം നടത്തുമ്പോള്‍ - നമ്മളില്‍ പ്രതീക്ഷകള്‍ വളരുക അല്ലെ.. പറമ്പില്‍ വളരും വൃക്ഷ ലതാദികള്‍ കാലത്ത് വിരിയും പുത്തന്‍ പൂക്കള്‍ പച്ചപ്പുതപ്പണിഞ്ഞ പുല്‍ മേടുകള്‍ പുതുയുഗം പിറക്കും ലക്ഷണങ്ങള്‍ പുതു സംസ്കാരത്തിന്‍ പോന്നോളികള്‍ ഇരുള്‍ , വെട്ടത്തിന് വഴി മാറുന്നു ആശ്വാസം ദുഖത്തെ മറക്കുന്നു നല്ലനാളുകള്‍ ഓടി അണയുന്നു  - അവിടെ ദീപതിന്റെ വെളിച്ചം പകരുന്നതാശ്വാസം ദീപാലങ്കാരം ദീപാവലിയെ - സ്വാഗതം ചെയ്യ്ന്നതിനോപ്പം നമ്മെ സന്തോഷിക്കാന്‍ അനുഗ്രഹിക്കട്ടെ. നന്മ നിറഞ്ഞ സ്നേഹ വായ്പ്പോടെ നമുക്കും വരവേല്‍ക്കാം ദീപാവലിയെ. നവയുഗത്തിന്‍ പുതു സന്തേശം ഏകാന്‍ എതീടുന്നൊരു ആഘോഷത്തെ നിലനിര്തീടാം  നമുക്കും ഇത്തിരി സ്നേഹം പകര്‍ന്നുകൊണ്ട്... മനസ്സിന്‍ ജാലകം തുറന്നുകൊണ്ട് സേവ

ഞാൻ - അവൻ

ഞാൻ ഒരു കവിത എഴുതി, അവൻ അതിലെ അക്ഷരത്തെറ്റ് കണ്ടുപിടിച്ചു. ഞാൻ പഴഞ്ചൊൽ ഉദ്ധരിച് ഒരു തമാശ പറഞ്ഞു, അതിൽ പറഞ്ഞിരിക്കുന്ന വസ്തു യഥാർത്ഥം അല്ല എന്ന് അവൻ പറഞ്ഞു. ഞാൻ അവനു മുന്നിൽ ഒരു പാട്ടുപാടി, ഞാൻ ഉച്ചരിച്ച അക്ഷരം പരസ്പരം മാറി എന്ന് അവൻ പറഞ്ഞു. ഞാൻ ഒരു വസ്തുവിനെ അവനു ചൂണ്ടി കാണിച്ചു കൊടുത്തു, എന്റെ നഖം വെട്ടാനായിരിക്കുന്നു എന്നവൻ പറഞ്ഞു . ഞാൻ എന്റെ ഹൃദയത്തെ കുറിച്ച് അവനോടു വാചാലനായി, ഹൃദയത്തിനു നാല് അറകൾ ആണ് ഉള്ളത് എന്ന് അവൻ എന്നെ ഓർമപ്പെടുത്തി. ജീവിതത്തിന്റെ അർത്ഥത്തെയും അർത്ഥശൂന്യതയെയും കുറിച്ച് ഞാൻ അവനോടു പ്രസംഗിച്ചു, തലയോട്ടി വെറുമൊരു തൊണ്ട് ആണ് ന്നു മാത്രം അവൻ എന്നോട് പറഞ്ഞു. മനസ്സാണ് എല്ലാത്തിനും ആധാരം എന്ന് ഞാൻ അവനോടു പറഞ്ഞു, ആധാരം പണയം വെക്കാൻ ഉള്ളതല്ല എന്നവൻ പറഞ്ഞു. എന്നെക്കാൾ വലിയ തത്വജ്ഞാനി അവനാണുന്നു ഞാൻ തിരിച്ചറിഞ്ഞു. പിന്നെ ഞാൻ ഒന്നും പറഞ്ഞില്ല, അവനും.

പരീക്ഷണം

നന്നായിട്ടു കഷ്ടപ്പാട് വന്നപ്പോ ഞാൻ ദൈവത്തെ കാണാൻ പോയി. പുഞ്ചിരിച്ചു കൊണ്ടുള്ള ആ മുഖം കണ്ടപ്പോ എനിക്ക് മനസിലായി ഇത് കഷ്ടപ്പാടല്ല എന്നെ പരീക്ഷിക്കുന്നതാണ് ന്നു. പിന്നെ ഞാൻ പഠിച്ച പണി പതിനെട്ടും പയറ്റി ഒരു പരാതിയും പറയാതെ ആ പരീക്ഷണ കടൽ നീന്തി കടന്നു വിജയിച്ചു. "ദൈവമേ ഞാൻ ഈ പരീക്ഷ കടന്നു .. എനിക്കുള്ള പാരിതോഷികം തന്നാലും"  ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചു. "സബാഷ്!! നീ എന്റെ അടുത്ത വലിയ പരീക്ഷണത്തിന് സജ്ജനായതിൽ അഭിനന്ദനങൾ" ദൈവം അശരീരിച്ചു.