Skip to main content

ഉയർച്ച


പല ഉയരങ്ങളിൽ എത്തിയ പലരെ കുറിച്ചും, അവർ അത്തരത്തിൽ  എത്താൻ എന്തൊക്കെ പ്രേരകങ്ങൾ ആയിട്ട് ഉണ്ടാവണം എന്നതിനെ പറ്റി ഒക്കെ ആയിരുന്നു ഇന്ന് എന്റെ ചിന്ത. ഒരാള്ടെ ഉയര്ച്ചയുടെ ..അല്ലെങ്കിൽ ഉയരത്തിന്റെ തീരുമാനങ്ങൾ എവിടെ വച്ച് നടക്കുന്നു എന്ന ചിന്ത എന്നെ വേട്ടയാടി കൊണ്ടിരുന്നു.

തിരക്കേറിയ ബസ്സിന്റെ കുലുക്കതിനിടയിലും എന്റെ ചിന്ത ഇതിന്റെ പിന്നാലെ തന്നെ ആയിരിക്കണം. അതുകൊണ്ടാവുമല്ലോ കണ്ടക്ടർക്ക് പൈസ കൊടുത്തതും സീറ്റ്‌ ഇൽ ഒരു ഇരുപ്പു ഉറപ്പിച്ചതും ബോധമണ്ടലത്തിൽ ഒരു തുരുമ്പ് പോലും പതിയാതിരുന്നത്.
പുറകോട്ടു കുതിച്ചുപായുന്ന ഹരിത വർണ്ണങ്ങളിൽ എവിടെയോ തപ്പിത്തടഞ്ഞു ലയിച്ച ഈ ചിന്ത ഭൗതികമായ ഒരവസ്ഥയെ വെടിഞ്ഞ് ശിലായുഘങ്ങളുടെയും ചെമ്പ് തകിട് ലോഹ പാത്രങ്ങളുടെയും ഇടയിലൂടെ സഞ്ചരിച്ചു വീടിന്റെ അടുക്കള വരെ എത്തി നിന്നു.

എന്റെ ഇടതു വശത്തായി വിന്ഡോ സീറ്റ്‌ ഇൽ ഇരുന്ന സുഹൃത്ത്‌ എഴുന്നേറ്റപ്പോൾ ആണ് എന്റെ കാഴ്ചയും ചിന്തയും ഒരേ ദിശയിൽ  എത്തിപ്പെട്ടത്. ഉടൻ കാഴ്ചകളെ കൂടുതൽ വ്യക്തമാക്കാൻ ജാലകതിനടുതെക്ക് നീങ്ങി ഇരുന്നെങ്കിലും എന്റെ ശ്രെദ്ധ ബസ്സിനകത്തേക്ക് മാറി. ആ എണീറ്റ സുഹൃത്ത്‌ ബസ്സിന്റെ കമ്പി പിടിച്ച് നില്ക്കുന്നു. ക്ഷീണിതനും അവശനും ആയ ഒരു വായോ വൃദ്ധൻ എന്റെ അടുത്തിരുന്നു എന്നോട് ചിരിച്ചു. എന്റെ അടുത്തിരിക്കുമ്പോൾ എന്റെ അത്ര ഉയരമില്ലായിരുന്ന ആ സുഹൃത്ത് ആവട്ടെ ആ നിമിഷം കൊണ്ട് എന്നെക്കാൾ പതിന്മടങ്ങ്‌ ഉയരം വച്ചതായി ഞാനറിഞ്ഞു. ഉയര്ച്ചയുടെ മാനധന്ടങ്ങൾ അളക്കാനിരുന്ന ഞാൻ ആ പഴയ രൂപത്തിൽ വീണ്ടുമിരുന്നു. എന്നെ തേടി എത്തുന്ന ഉയർച്ചയെ ഓർത്തുകൊണ്ട്.

Comments

Popular posts from this blog

ദീപാവലി

എന്‍റെ അച്ഛന്‍ തിരക്കിനിടയില്‍ എപ്പോഴോ എഴുതി ചുരുട്ടിക്കളഞ്ഞ കവിത... ഞാന്‍ publish ചെയ്യുന്നു 2010 ദീപാവലി ആശംസകള്‍  പറഞ്ഞ്കൊണ്ട് .. എല്ലാവര്ക്കും എന്റെയും എന്‍റെ കുടുംബത്തിന്റെയും ദീപാവലി ആശംസകള്‍ . ജീവിതത്തിന്‍റെ ലക്ഷ്യങ്ങള്‍ മനസിനുള്ളിലെ മോഹമാണ് - അത് എന്നും നമുക്കൊരു ആഗ്രഹം അല്ലെ? ഒരു വീട് വെക്കുമ്പോള്‍ - അതില്‍ ഗ്രഹപ്രവേശം നടത്തുമ്പോള്‍ - നമ്മളില്‍ പ്രതീക്ഷകള്‍ വളരുക അല്ലെ.. പറമ്പില്‍ വളരും വൃക്ഷ ലതാദികള്‍ കാലത്ത് വിരിയും പുത്തന്‍ പൂക്കള്‍ പച്ചപ്പുതപ്പണിഞ്ഞ പുല്‍ മേടുകള്‍ പുതുയുഗം പിറക്കും ലക്ഷണങ്ങള്‍ പുതു സംസ്കാരത്തിന്‍ പോന്നോളികള്‍ ഇരുള്‍ , വെട്ടത്തിന് വഴി മാറുന്നു ആശ്വാസം ദുഖത്തെ മറക്കുന്നു നല്ലനാളുകള്‍ ഓടി അണയുന്നു  - അവിടെ ദീപതിന്റെ വെളിച്ചം പകരുന്നതാശ്വാസം ദീപാലങ്കാരം ദീപാവലിയെ - സ്വാഗതം ചെയ്യ്ന്നതിനോപ്പം നമ്മെ സന്തോഷിക്കാന്‍ അനുഗ്രഹിക്കട്ടെ. നന്മ നിറഞ്ഞ സ്നേഹ വായ്പ്പോടെ നമുക്കും വരവേല്‍ക്കാം ദീപാവലിയെ. നവയുഗത്തിന്‍ പുതു സന്തേശം ഏകാന്‍ എതീടുന്നൊരു ആഘോഷത്തെ നിലനിര്തീടാം  നമുക്കും ഇത്തിരി സ്നേഹം പകര്‍ന്നുകൊണ്ട്... മനസ്സിന്‍ ജാലകം തുറന്നുകൊണ്ട് സേവ

ഞാൻ - അവൻ

ഞാൻ ഒരു കവിത എഴുതി, അവൻ അതിലെ അക്ഷരത്തെറ്റ് കണ്ടുപിടിച്ചു. ഞാൻ പഴഞ്ചൊൽ ഉദ്ധരിച് ഒരു തമാശ പറഞ്ഞു, അതിൽ പറഞ്ഞിരിക്കുന്ന വസ്തു യഥാർത്ഥം അല്ല എന്ന് അവൻ പറഞ്ഞു. ഞാൻ അവനു മുന്നിൽ ഒരു പാട്ടുപാടി, ഞാൻ ഉച്ചരിച്ച അക്ഷരം പരസ്പരം മാറി എന്ന് അവൻ പറഞ്ഞു. ഞാൻ ഒരു വസ്തുവിനെ അവനു ചൂണ്ടി കാണിച്ചു കൊടുത്തു, എന്റെ നഖം വെട്ടാനായിരിക്കുന്നു എന്നവൻ പറഞ്ഞു . ഞാൻ എന്റെ ഹൃദയത്തെ കുറിച്ച് അവനോടു വാചാലനായി, ഹൃദയത്തിനു നാല് അറകൾ ആണ് ഉള്ളത് എന്ന് അവൻ എന്നെ ഓർമപ്പെടുത്തി. ജീവിതത്തിന്റെ അർത്ഥത്തെയും അർത്ഥശൂന്യതയെയും കുറിച്ച് ഞാൻ അവനോടു പ്രസംഗിച്ചു, തലയോട്ടി വെറുമൊരു തൊണ്ട് ആണ് ന്നു മാത്രം അവൻ എന്നോട് പറഞ്ഞു. മനസ്സാണ് എല്ലാത്തിനും ആധാരം എന്ന് ഞാൻ അവനോടു പറഞ്ഞു, ആധാരം പണയം വെക്കാൻ ഉള്ളതല്ല എന്നവൻ പറഞ്ഞു. എന്നെക്കാൾ വലിയ തത്വജ്ഞാനി അവനാണുന്നു ഞാൻ തിരിച്ചറിഞ്ഞു. പിന്നെ ഞാൻ ഒന്നും പറഞ്ഞില്ല, അവനും.

പരീക്ഷണം

നന്നായിട്ടു കഷ്ടപ്പാട് വന്നപ്പോ ഞാൻ ദൈവത്തെ കാണാൻ പോയി. പുഞ്ചിരിച്ചു കൊണ്ടുള്ള ആ മുഖം കണ്ടപ്പോ എനിക്ക് മനസിലായി ഇത് കഷ്ടപ്പാടല്ല എന്നെ പരീക്ഷിക്കുന്നതാണ് ന്നു. പിന്നെ ഞാൻ പഠിച്ച പണി പതിനെട്ടും പയറ്റി ഒരു പരാതിയും പറയാതെ ആ പരീക്ഷണ കടൽ നീന്തി കടന്നു വിജയിച്ചു. "ദൈവമേ ഞാൻ ഈ പരീക്ഷ കടന്നു .. എനിക്കുള്ള പാരിതോഷികം തന്നാലും"  ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചു. "സബാഷ്!! നീ എന്റെ അടുത്ത വലിയ പരീക്ഷണത്തിന് സജ്ജനായതിൽ അഭിനന്ദനങൾ" ദൈവം അശരീരിച്ചു.