Skip to main content

ചുറ്റുപാടുകള്‍

കാപട്യതാല്‍ നിറഞ്ഞൊരു ലോകമേ..
കാശിനായി പൊരുതുന്ന കാലമേ..
കാണികളെ അന്ത കീടമായി മാറ്റുന്ന
കാരിരുമ്പോ നിന്‍ മനസും ഹൃദയവും?! 
 ആവതില്ല നിന്‍ ചേഷ്ടകള്‍ കാണുവാന്‍
ആവതില്ല കപട മോഡികള്‍ കാണുവാന്‍
ആരോട് നിന്‍ എതിര്‍പ്പും ക്രൂരവും 
ആരോരുവാന്‍ നിന്‍ സോദരന്‍ തന്നിയോ?
ബന്ധങ്ങള്‍ക്ക് എന്ത് വില ഇന്ന് മര്‍ത്യന്
ബന്ധുവിനെ കണ്ടു അറിയില്ലവനിന്നു  
ബന്ധങ്ങള്‍ ബന്ധനമായത്തില്‍ ഖേദിക്കും 
ഭുദ്ധിജീവികള്‍ നാട്ടില്‍ പ്രമാണിമാര്‍..
ഇന്നവന്‍ ചെയ്യുന്നതെന്തോ നിരന്തരം

പഴമയെ കൊല്ലുന്ന പുതുമ തന്‍ വാഴ്ചയോ?
പച്ച തെളിച് അവന്‍ നേടി എടുത്തതോ  
ഭൂ രതമായി കാണുന്ന തരിശു നിലങ്ങലോ?!  
പിച്ച വെച്ച്  വളര്‍ന്ന നിലങ്ങളെ 
കത്തി വെച്ചവന്‍ കൊല്ലുന്നു കാശിനായി 
ധൂര്‍ത്ത് അടിച്ചു മദിച്ചു കളയുന്നു 
പരമ്പര കൊല്ലിയാം രാക്ഷസക്കുഞ്ഞുങ്ങള്‍.
ചുട്ടപ്പം പോലെ പണത്തിനു പകരമായി

വെക്കാമോ മര്‍ത്യാ നിന്‍ പാരമ്പര്യത്തെ..?
നൂറിരട്ടി പകരം കൊടുത്താലും 
നേടുവാന്‍ ആകുമോ ആ ഒരു മേന്മയെ..?
നാഗരികത കാപട്ട്യമല്ല  എന്നോര്‍ക്കുക    
നന്മയാം  നാണയത്തിന്‍ വശങ്ങളെ
നഗരവും നാട്ടിന്‍ പുരവുമായി കാണുക
നന്മതന്‍ വിളനിലം രണ്ടുമെന്നോര്‍ക്കുക
എന്നിട്ടുമെന്തേ മനുഷ്യന്‍ നിരന്തരം 

നാട്ട്യങ്ങള്‍ കാട്ടുന്നു നഗരത്തിലെത്തുമ്പോള്‍! 
നാലാളെ  കാണുമ്പോള്‍  നാട്ട്യങ്ങള്‍ കാട്ടുന്ന- 
തവനവനുള്ളില്‍ അഹങ്കാരമോ? 
പുതുമ എന്ത് ? പഴമതന്‍  കാലനോ!!
"പഴമതന്‍ നന്മയെ ശ്രേഷ്ടമായ് വാഴ്ത്തുന്ന 
പുതുതലമുര തന്‍ ശബ്ദത്തെ മാത്രം 
പുതുമ എന്നറിയുക .. കൊണ്ട് നടക്കുക" 
മോശമായതോക്കെയും  "യൂത്ത്" എന്ന് ചൊല്ലി വിളിക്കുന്ന
നാശത്തെ മുന്‍കൂട്ടി അറിയുക നാമെന്നും..
"യൂത്ത്"  എന്നാല്‍ പുതുലോക രക്ഷകരാകണം
നന്മ തന്‍ ചോര തിളപ്പുകള്‍  ആവണം!!
കാശിന്നു മാത്രമായി ജോലി ചെയ്യുന്നൊരു  
കാട്ടാള ക്കൂട്ടമായി മാറുന്നു നാമിന്നു
കക്കുന്നു, കയ്യിട്ടു വാരുന്നു നാമിന്നു,
കാക്കുന്നതില്ല തന്‍ പിഗാമിമാരെയും.. 
ഇന്നലെ ഈ ലോകം കാത്തു സൂക്ഷിച്ചത്
ഇന്നവന്‍ സ്മാരകം മാത്രമായി മാറ്റുന്നു.. 
പ്രകൃതിയെ കൊല്ലാനായി പ്രകൃതി നിര്‍മിച്ചൊരു 
സംസ്കാര സമ്പന്നന്‍ ‍ ഇന്നവന്‍ മര്‍ത്യന്‍. 
കുന്നുകളില്ലിനി കാടുകളും, പുഴ,
തോടുകള്‍, വറ്റിവരണ്ട നീര്‍ച്ചാലുകള്‍ 
 മനലുകള്‍ ‍ വേണ്ടിനി പുഴകളിലും ?
പച്ചപ്പ്‌ വേണ്ടിനി പാടത്തിലും?
കത്തി വെക്കുന്നവന്‍ പ്രകൃതി തന്‍ മേലെ
ആഞ്ഞു കുതുന്നവന്‍ ലോക സംസ്ക്കാരത്തെ തന്നെ..
ചുട്ടു കരിച് അവന്‍ പഴമതന്‍ മേന്മയെ 
ചവിട്ടി മതിച് അവന്‍  സ്വന്ത ബന്ധങ്ങളെ.
കാരിരുമ്പിന്‍ മനസുള്ള മര്‍ത്യന്
കണ്ണില്‍ ഉള്ളു  വെറും കരി നിഴല്‍ മാത്രമേ...
ജ്ഞാനത്താല്‍ ശോഭിക്കും മാറ്റമുണ്ടാകുമോ
കരിനിഴല്‍ മാറി പ്രകാശം ഉണ്ടാകുവാന്‍?..

Comments

  1. "ചില്ല" എന്ന മലയാള വാരികയില്‍ പ്രസിദ്ധീകരിക്കപെട്ട എന്‍റെ ആദ്യ കൃതി

    ReplyDelete

Post a Comment

Popular posts from this blog

ദീപാവലി

എന്‍റെ അച്ഛന്‍ തിരക്കിനിടയില്‍ എപ്പോഴോ എഴുതി ചുരുട്ടിക്കളഞ്ഞ കവിത... ഞാന്‍ publish ചെയ്യുന്നു 2010 ദീപാവലി ആശംസകള്‍  പറഞ്ഞ്കൊണ്ട് .. എല്ലാവര്ക്കും എന്റെയും എന്‍റെ കുടുംബത്തിന്റെയും ദീപാവലി ആശംസകള്‍ . ജീവിതത്തിന്‍റെ ലക്ഷ്യങ്ങള്‍ മനസിനുള്ളിലെ മോഹമാണ് - അത് എന്നും നമുക്കൊരു ആഗ്രഹം അല്ലെ? ഒരു വീട് വെക്കുമ്പോള്‍ - അതില്‍ ഗ്രഹപ്രവേശം നടത്തുമ്പോള്‍ - നമ്മളില്‍ പ്രതീക്ഷകള്‍ വളരുക അല്ലെ.. പറമ്പില്‍ വളരും വൃക്ഷ ലതാദികള്‍ കാലത്ത് വിരിയും പുത്തന്‍ പൂക്കള്‍ പച്ചപ്പുതപ്പണിഞ്ഞ പുല്‍ മേടുകള്‍ പുതുയുഗം പിറക്കും ലക്ഷണങ്ങള്‍ പുതു സംസ്കാരത്തിന്‍ പോന്നോളികള്‍ ഇരുള്‍ , വെട്ടത്തിന് വഴി മാറുന്നു ആശ്വാസം ദുഖത്തെ മറക്കുന്നു നല്ലനാളുകള്‍ ഓടി അണയുന്നു  - അവിടെ ദീപതിന്റെ വെളിച്ചം പകരുന്നതാശ്വാസം ദീപാലങ്കാരം ദീപാവലിയെ - സ്വാഗതം ചെയ്യ്ന്നതിനോപ്പം നമ്മെ സന്തോഷിക്കാന്‍ അനുഗ്രഹിക്കട്ടെ. നന്മ നിറഞ്ഞ സ്നേഹ വായ്പ്പോടെ നമുക്കും വരവേല്‍ക്കാം ദീപാവലിയെ. നവയുഗത്തിന്‍ പുതു സന്തേശം ഏകാന്‍ എതീടുന്നൊരു ആഘോഷത്തെ നിലനിര്തീടാം  നമുക്കും ഇത്തിരി സ്നേഹം പകര്‍ന്നുകൊണ്ട്... മനസ്സിന്‍ ജാലകം തുറന്നുകൊണ്ട് സേവ

STEPS - A REVIEW

വി കെ പി മങ്കര എന്ന നമ്മുടെ പ്രിയങ്കരനായ വിപിന്‍ കുമാറിന്‍റെ ആശയത്തില്‍ കേട്ടിപ്പെടുതതാണ് ഈ ലഘു ചിത്രം. വമ്പന്‍ ഹിറ്റുകളും സസ്പെന്‍സ് ക്ലൈമാക്സ്‌ ചിത്രങ്ങളും അരങ്ങു തകര്‍ക്കാന്‍ വരുന്ന ആ ഒരു അഭ്രപാളിയെ ലക്‌ഷ്യം വെച്ച് ഞങ്ങളുടെ കൊച്ചു ടീം ആയ INFINITE STAIRS Production ആദ്യ ഉദ്യമത്തിന്  നാന്നി കുറിക്കുകയാണ് ഇവിടെ. വലിയ പരസ്യങ്ങളോ വലിയ സജ്ജീകരനങ്ങലോ ഒന്ന്നുമില്ല്ലാതെ ആശയത്തിന്റെ ആഴം അടിയോളം ഉള്‍ക്കൊള്ളാന്‍ ഞങ്ങള്‍ ഇവിടെ ശ്രമിക്കുക മാത്രം ചെയ്യുന്നു. വെറുതെ ഒന്ന് തിരിഞ്ഞു നോക്കു. നമുക്ക് കാണാം, ജീവിതം  ഒരുപാട് പടികളുള്ള ഒരു സമുച്ചയതിലേക്കുള്ള ഒരു കയറ്റമാണ്. അവിടെ ഓരോ നിലയിലും ഉള്ള ഏതേത് മുറികളും നമുക്ക് തുറക്കാം. ഒരു മുറി വിട്ടിറങ്ങുമ്പോള്‍ കിട്ടുന്ന പലതും ആയിരിക്കും അടുത്ത വാതായനം തുറക്കപ്പെടാന്‍ അവിടെ പ്രേരകമാകുന്ന ശക്തി. ജീവിതത്തിന്‍റെ ഏതോ നിലയിലെത്തി, മുന്നോട്ടുള്ള വഴി എങ്ങനെ എന്നറിയാതെ പകച്ചു നില്‍ക്കുന്ന യവ്വനന്ത്യത്തില്‍ നില്‍ക്കുന്ന മനുഷ്യന്‍ അവന്‍ പിന്നിട്ട വഴിയിലൂടെ അറിഞ്ഞോ അറിയാതെയോ ഒരു സ്വപ്ന സഞ്ചാരം നടത്തുന്നു. തന്‍റെ ഓരോ കാലടിയും സസൂക്ഷ്മം അവനു കാണാന്‍ കഴിയ

അവസ്ഥ

നമുക്ക് കിട്ടുന്ന വളരെ  ചെറുത്‌ എന്ന് തോന്നുന്ന ഏതൊരു കാര്യത്തിനും നമ്മൾ വലിയ പ്രാധാന്ന്യം കൊടുക്കണം. അങ്ങനെ ചെയ്തില്ലച്ചാൽ ദൈവം ഒരു കളി കളിക്കും. ആ കളിയുടെ അവസാനം അതേ ചെറിയ സംഗതി  മറ്റൊരാള്ടെ കയ്യിൽ കണ്ടിട്ട്  അസൂയപ്പെടുന്ന ഒരു അവസ്ഥ നമുക്ക് വരും. ഈ ദൈവം വല്ലാത്ത ഒരു പഹയൻ തന്നെ ആണൂട്ടോ.