Skip to main content

ചുറ്റുപാടുകള്‍

കാപട്യതാല്‍ നിറഞ്ഞൊരു ലോകമേ..
കാശിനായി പൊരുതുന്ന കാലമേ..
കാണികളെ അന്ത കീടമായി മാറ്റുന്ന
കാരിരുമ്പോ നിന്‍ മനസും ഹൃദയവും?! 
 ആവതില്ല നിന്‍ ചേഷ്ടകള്‍ കാണുവാന്‍
ആവതില്ല കപട മോഡികള്‍ കാണുവാന്‍
ആരോട് നിന്‍ എതിര്‍പ്പും ക്രൂരവും 
ആരോരുവാന്‍ നിന്‍ സോദരന്‍ തന്നിയോ?
ബന്ധങ്ങള്‍ക്ക് എന്ത് വില ഇന്ന് മര്‍ത്യന്
ബന്ധുവിനെ കണ്ടു അറിയില്ലവനിന്നു  
ബന്ധങ്ങള്‍ ബന്ധനമായത്തില്‍ ഖേദിക്കും 
ഭുദ്ധിജീവികള്‍ നാട്ടില്‍ പ്രമാണിമാര്‍..
ഇന്നവന്‍ ചെയ്യുന്നതെന്തോ നിരന്തരം

പഴമയെ കൊല്ലുന്ന പുതുമ തന്‍ വാഴ്ചയോ?
പച്ച തെളിച് അവന്‍ നേടി എടുത്തതോ  
ഭൂ രതമായി കാണുന്ന തരിശു നിലങ്ങലോ?!  
പിച്ച വെച്ച്  വളര്‍ന്ന നിലങ്ങളെ 
കത്തി വെച്ചവന്‍ കൊല്ലുന്നു കാശിനായി 
ധൂര്‍ത്ത് അടിച്ചു മദിച്ചു കളയുന്നു 
പരമ്പര കൊല്ലിയാം രാക്ഷസക്കുഞ്ഞുങ്ങള്‍.
ചുട്ടപ്പം പോലെ പണത്തിനു പകരമായി

വെക്കാമോ മര്‍ത്യാ നിന്‍ പാരമ്പര്യത്തെ..?
നൂറിരട്ടി പകരം കൊടുത്താലും 
നേടുവാന്‍ ആകുമോ ആ ഒരു മേന്മയെ..?
നാഗരികത കാപട്ട്യമല്ല  എന്നോര്‍ക്കുക    
നന്മയാം  നാണയത്തിന്‍ വശങ്ങളെ
നഗരവും നാട്ടിന്‍ പുരവുമായി കാണുക
നന്മതന്‍ വിളനിലം രണ്ടുമെന്നോര്‍ക്കുക
എന്നിട്ടുമെന്തേ മനുഷ്യന്‍ നിരന്തരം 

നാട്ട്യങ്ങള്‍ കാട്ടുന്നു നഗരത്തിലെത്തുമ്പോള്‍! 
നാലാളെ  കാണുമ്പോള്‍  നാട്ട്യങ്ങള്‍ കാട്ടുന്ന- 
തവനവനുള്ളില്‍ അഹങ്കാരമോ? 
പുതുമ എന്ത് ? പഴമതന്‍  കാലനോ!!
"പഴമതന്‍ നന്മയെ ശ്രേഷ്ടമായ് വാഴ്ത്തുന്ന 
പുതുതലമുര തന്‍ ശബ്ദത്തെ മാത്രം 
പുതുമ എന്നറിയുക .. കൊണ്ട് നടക്കുക" 
മോശമായതോക്കെയും  "യൂത്ത്" എന്ന് ചൊല്ലി വിളിക്കുന്ന
നാശത്തെ മുന്‍കൂട്ടി അറിയുക നാമെന്നും..
"യൂത്ത്"  എന്നാല്‍ പുതുലോക രക്ഷകരാകണം
നന്മ തന്‍ ചോര തിളപ്പുകള്‍  ആവണം!!
കാശിന്നു മാത്രമായി ജോലി ചെയ്യുന്നൊരു  
കാട്ടാള ക്കൂട്ടമായി മാറുന്നു നാമിന്നു
കക്കുന്നു, കയ്യിട്ടു വാരുന്നു നാമിന്നു,
കാക്കുന്നതില്ല തന്‍ പിഗാമിമാരെയും.. 
ഇന്നലെ ഈ ലോകം കാത്തു സൂക്ഷിച്ചത്
ഇന്നവന്‍ സ്മാരകം മാത്രമായി മാറ്റുന്നു.. 
പ്രകൃതിയെ കൊല്ലാനായി പ്രകൃതി നിര്‍മിച്ചൊരു 
സംസ്കാര സമ്പന്നന്‍ ‍ ഇന്നവന്‍ മര്‍ത്യന്‍. 
കുന്നുകളില്ലിനി കാടുകളും, പുഴ,
തോടുകള്‍, വറ്റിവരണ്ട നീര്‍ച്ചാലുകള്‍ 
 മനലുകള്‍ ‍ വേണ്ടിനി പുഴകളിലും ?
പച്ചപ്പ്‌ വേണ്ടിനി പാടത്തിലും?
കത്തി വെക്കുന്നവന്‍ പ്രകൃതി തന്‍ മേലെ
ആഞ്ഞു കുതുന്നവന്‍ ലോക സംസ്ക്കാരത്തെ തന്നെ..
ചുട്ടു കരിച് അവന്‍ പഴമതന്‍ മേന്മയെ 
ചവിട്ടി മതിച് അവന്‍  സ്വന്ത ബന്ധങ്ങളെ.
കാരിരുമ്പിന്‍ മനസുള്ള മര്‍ത്യന്
കണ്ണില്‍ ഉള്ളു  വെറും കരി നിഴല്‍ മാത്രമേ...
ജ്ഞാനത്താല്‍ ശോഭിക്കും മാറ്റമുണ്ടാകുമോ
കരിനിഴല്‍ മാറി പ്രകാശം ഉണ്ടാകുവാന്‍?..

Comments

  1. "ചില്ല" എന്ന മലയാള വാരികയില്‍ പ്രസിദ്ധീകരിക്കപെട്ട എന്‍റെ ആദ്യ കൃതി

    ReplyDelete

Post a Comment

Popular posts from this blog

ദീപാവലി

എന്‍റെ അച്ഛന്‍ തിരക്കിനിടയില്‍ എപ്പോഴോ എഴുതി ചുരുട്ടിക്കളഞ്ഞ കവിത... ഞാന്‍ publish ചെയ്യുന്നു 2010 ദീപാവലി ആശംസകള്‍  പറഞ്ഞ്കൊണ്ട് .. എല്ലാവര്ക്കും എന്റെയും എന്‍റെ കുടുംബത്തിന്റെയും ദീപാവലി ആശംസകള്‍ . ജീവിതത്തിന്‍റെ ലക്ഷ്യങ്ങള്‍ മനസിനുള്ളിലെ മോഹമാണ് - അത് എന്നും നമുക്കൊരു ആഗ്രഹം അല്ലെ? ഒരു വീട് വെക്കുമ്പോള്‍ - അതില്‍ ഗ്രഹപ്രവേശം നടത്തുമ്പോള്‍ - നമ്മളില്‍ പ്രതീക്ഷകള്‍ വളരുക അല്ലെ.. പറമ്പില്‍ വളരും വൃക്ഷ ലതാദികള്‍ കാലത്ത് വിരിയും പുത്തന്‍ പൂക്കള്‍ പച്ചപ്പുതപ്പണിഞ്ഞ പുല്‍ മേടുകള്‍ പുതുയുഗം പിറക്കും ലക്ഷണങ്ങള്‍ പുതു സംസ്കാരത്തിന്‍ പോന്നോളികള്‍ ഇരുള്‍ , വെട്ടത്തിന് വഴി മാറുന്നു ആശ്വാസം ദുഖത്തെ മറക്കുന്നു നല്ലനാളുകള്‍ ഓടി അണയുന്നു  - അവിടെ ദീപതിന്റെ വെളിച്ചം പകരുന്നതാശ്വാസം ദീപാലങ്കാരം ദീപാവലിയെ - സ്വാഗതം ചെയ്യ്ന്നതിനോപ്പം നമ്മെ സന്തോഷിക്കാന്‍ അനുഗ്രഹിക്കട്ടെ. നന്മ നിറഞ്ഞ സ്നേഹ വായ്പ്പോടെ നമുക്കും വരവേല്‍ക്കാം ദീപാവലിയെ. നവയുഗത്തിന്‍ പുതു സന്തേശം ഏകാന്‍ എതീടുന്നൊരു ആഘോഷത്തെ നിലനിര്തീടാം  നമുക്കും ഇത്തിരി സ്നേഹം പകര്‍ന്നുകൊണ്ട്... മനസ്സിന്‍ ജാലകം തുറന...

എന്നുമെന്നെക്കുമായി..

സായന്ത്വനതിന്റെ നേര്‍ത്ത വെളിച്ചത്തു അസ്തമയത്തിന്റെ നേര്തോരാ ചൂട്ടില്‍ ആലസ്യത്തിന്റെ ആ ഒരു മേട്ടില്‍ എന്‍ നേര്‍ക്ക് നീട്ടിയ കൊച്ചു കരങ്ങള്‍ക്ക് എത്രയോ കാലത്തെ സാന്ത്വനമാകുവാന്‍ എന്തിനോ ഏതിനോ താങ്ങായി തണലായി നേര്‍ത്തൊരു പാട്ടിന്റെ സങ്കീര്‍ത്തനം പോല്‍ മന്ദമായി മൂളിയ ആ സ്വരം ശ്രേഷ്ഠം ഉള്ളിലെ ചൂടും തലയിലെ ഭാരവും പങ്കിട്ടെടുക്കുവാന്‍ നീട്ടിയ കയ്കളില്‍ നേര്‍ത്തൊരു പുഷ്പത്തിന്‍ തളിരിതല്‍ ചുംബനം നല്കുവാനോങ്ങവേ.... കാറ്റ് ഏറ്റു പാറുന്ന ചെരു മണല്‍ രൂപങ്ങള്‍ ചേര്‍ത്ത് എങ്ങോകൊണ്ടുപോയ് ആ ഒരു രൂപത്തെ നോക്കുന്നു നോക്കുന്നു ഞാന്‍ ഇന്ന് ഒരെകനാം കടല്‍ക്കാക്ക തേങ്ങവെ, എന്‍ മനം പുല്‍കുവാന്‍ ആ കരം നീളുമോ... വീണ്ടുമാ സ്വാന്ത്വന വാക്കുകള്‍ ഓതുമോ.... ഞാനറിയുന്നു നിന്‍ സൌഹൃദത്തിന്‍ സ്വരം പുല്‍കുന്നു നിന്‍ മനം എന്നുമെന്നെക്കുമായി........

ചുവപ്പ്

ചുവപ്പ്,... എനിക്ക് ഒരു നിറമല്ല ഇന്ന്..  എന്‍റെ തിളങ്ങുന്ന കടാരകുള്ള ദാഹം മാത്രം  ചുവപ്പ്,... എനിക്ക് ഒരു നിറമല്ല ഇന്ന്..  എന്‍റെ തലക്ക് മീതെ പറക്കുന്ന പതാകയ്ക്ക് ഒരു അലങ്കാരം മാത്രം. ചുവപ്പ്,... എനിക്ക് ഒരു നിറമല്ല ഇന്ന്..  എന്‍റെ സിരകളില്‍ കുതിച് പായുന്ന തീക്കനല്‍ മാത്രം. ചുവപ്പ്,... എനിക്ക് ഒരു നിറമല്ല ഇന്ന്..  അന്നിനെ ഓര്‍ക്കുമ്പോ ഇന്നെന്റെ കണ്ണിനെ മറക്കുന്നൊരു അന്ധകാരം മാത്രം. ചുവപ്പ് .. ഒരു നിറമായിരുന്നു എനിക്ക് . അന്നെന്റെ ചായക്കൂടയിലെ എന്‍റെ ഇഷ്ട നിറം.. അച്ഛന്റെ കൂടെ പതാക പിടിക്കുമ്പോള്‍ കരുതലിന്‍ ചൂട് പകരുന്ന നിറം. വിപ്ലവം ജ്വലിപ്പിക്കാന്‍ കൊതിച്ചൊരു കാലത്ത്  ആവേശം അലതല്ലും  തീയായിരുന്നു.. ചുവപ്പ്..  വെളുത്ത മുണ്ടിനു സ്വയം പകര്‍ന്നപ്പോള്‍ , ഇരുട്ടിനു മറവില്‍ മറഞ്ഞവരെ  നോക്കി  ചുവന്ന കണ്ണില്‍ ഒരിറ്റ് നീരുമായ്  പിടക്കുന്ന ദേഹത്തെ നെഞ്ഓട്  ചേര്‍ത്തവന്   ചുവപ്പൊരു നിറമല്ലയിന്നു ..                        എന്‍റെ തിളയ്ക്കുന്ന നിണം ആണ് ഇതിന്ന്...