Skip to main content

യാത്രികന്‍ [yaathrikan]








ഈ നീണ്ട പാതയില്‍ അവിടെത്തുടങ്ങി
യിന്നിവിടം വരെ ഞാന്‍ യാത്ര ചെയ്യുന്നതില്‍
ഒരുപാട് പുല്ലും മരങ്ങളും ചെടികളും
പിന്നോട്ട് പോയി മറയുന്ന വേളയില്‍
ഒരുപാട് പേരെ കണ്ടുമുട്ടി ഞാന്‍,
ഒരുപാട് പേരുടെ പാട്ട് കേട്ടു.
ഒരുപാട് ചിരികളില്‍ പങ്കുകൊണ്ടു ഞാന്‍,
‍ ഒരുപാട് ഈരടികളില്‍ താളം പിടിച്ചു.

എന്‍ യാത്ര വേളകളില്‍ തങ്ങി ഞാന്‍ പലവട്ടം
പലതരം സത്ര സമ്മുച്ചയങ്ങളിലും
ഒരുപാട് പേരവിടെ തങ്ങുന്നു കൂടുന്നു
നേരം പുലര്‍ന്നിറ്റ് യാത്രയാകും വരെ

പല ദേശം ഒരു ദിക്കില്‍ ഒത്തുചേരുന്നു,
പിരിയുന്നു പലതും പങ്കുവെച്ചിട്ടും.
കഠിനമാം വെയിലിലെ, മഴയിലെ യാത്രികര്‍,
പലതും മനസ്സില്‍ വിങ്ങിപുകഞ്ഞവര്‍,
മോദവും സമയവും തേടിയെത്തുന്നവര്‍,
പലദേശ ഭാഷകള്‍ തേടി എത്തുന്നോരും.
ഒരുനേരം തലചായ്ച്ച സത്രത്തിലവരുടെ
പലനേരം പങ്കിട്ട ഞാനും ഒരു യാത്രികന്‍.

അവിടെനിന്നും പാതയോരത്ത് നിന്നും,
പലസഹയത്രികര്‍ വന്നുചേരുന്നു.
ചില ദൂരം പലനേരം ചേര്‍ന്നു എന്‍ തോളോട്,
പല വളവുകള്‍ വരെ, ചില ഇട വഴികള്‍ വരെ.
"പിന്നീട് കാണാം" എന്നൊരു വാക്ക്, ചൊന്നവര്‍-
മറയുന്ന ദിശയിലായി ചിലചോദ്യ-
ചിഹ്നങ്ങള്‍ ചെറുതായി ചിരിക്കുന്നു,
എന്തിനു കണ്ടുമുട്ടി നാം സോദരാ ?
എവിടെ വച്ചെങ്കിലും കാണുമോ നാമിനി ?
നീ നിന്‍റെ സമയങ്ങള്‍ എനിക്ക് തന്നതിനും,
ഞാനെന്‍റെ സമയങ്ങള്‍ നിനക്ക് തന്നതിനും,
എന്തര്‍ത്ഥമുണ്ടിന്നു ഈ ഒരു വേളയില്‍?

ശ്രമിച്ചില്ല ഞാനിന്നും തിരിഞ്ഞൊന്നു നോക്കുവാന്‍
എങ്കിലും നിന്‍റെ ചില വീഴ്ചയില്‍ ഒരു താങ്ങ്
എന്‍ ചുമല്‍ ആയതില്‍ ഞാനിന്ന് അഭിമാനപുളകിതനാവുന്നു .
ഇതുപോലെ മറ്റൊരു സഹയാത്രികന്‍ നിന-
ക്കൊരു ചുമല്‍ തരുന്നൊരു നേരത്ത് നീ എന്നെ ഓര്‍ക്കു-
മെന്നൊരു നേര്‍ത്ത സന്തോഷത്തില്‍
ഞാന്‍ നടന്ന്‍ അകലട്ടെ, ഈ നീണ്ട പാതയില്‍....

അറിയില്ല ഇനിയാര്‍ക്കു വേണ്ടിവരുമെന്‍ ചുമലെന്നു
ഇതുമറിയില്ല, എന്നെന്‍റെ കൈകള്‍ക്ക് കിട്ടിമൊരു ചുമലെന്നും.
ഒരു പക്ഷെ ഇതൊന്നുമുണ്ടാകില്ലയെങ്കിലും,
ഒരു പക്ഷെ ആ വളവിലീ വഴി തീര്‍ന്നു പോകിലും,
നടക്കണം എനിക്കീവഴിയെ മുന്നോട്ട്
ഒരു 'സത്ര'ചിത്രം മനസ്സില്‍ വരച്ചങ്ങു ചേര്‍ത്ത് ഇട്ടിട്ടു.
കാരണം ഞാന്‍ ഈ വഴിയിലെ യാത്രികന്‍
ഈ പുതു വഴിയിലെ യാത്രികന്‍.

24/07/2010 [9:05pm]

Comments

Popular posts from this blog

ദീപാവലി

എന്‍റെ അച്ഛന്‍ തിരക്കിനിടയില്‍ എപ്പോഴോ എഴുതി ചുരുട്ടിക്കളഞ്ഞ കവിത... ഞാന്‍ publish ചെയ്യുന്നു 2010 ദീപാവലി ആശംസകള്‍  പറഞ്ഞ്കൊണ്ട് .. എല്ലാവര്ക്കും എന്റെയും എന്‍റെ കുടുംബത്തിന്റെയും ദീപാവലി ആശംസകള്‍ . ജീവിതത്തിന്‍റെ ലക്ഷ്യങ്ങള്‍ മനസിനുള്ളിലെ മോഹമാണ് - അത് എന്നും നമുക്കൊരു ആഗ്രഹം അല്ലെ? ഒരു വീട് വെക്കുമ്പോള്‍ - അതില്‍ ഗ്രഹപ്രവേശം നടത്തുമ്പോള്‍ - നമ്മളില്‍ പ്രതീക്ഷകള്‍ വളരുക അല്ലെ.. പറമ്പില്‍ വളരും വൃക്ഷ ലതാദികള്‍ കാലത്ത് വിരിയും പുത്തന്‍ പൂക്കള്‍ പച്ചപ്പുതപ്പണിഞ്ഞ പുല്‍ മേടുകള്‍ പുതുയുഗം പിറക്കും ലക്ഷണങ്ങള്‍ പുതു സംസ്കാരത്തിന്‍ പോന്നോളികള്‍ ഇരുള്‍ , വെട്ടത്തിന് വഴി മാറുന്നു ആശ്വാസം ദുഖത്തെ മറക്കുന്നു നല്ലനാളുകള്‍ ഓടി അണയുന്നു  - അവിടെ ദീപതിന്റെ വെളിച്ചം പകരുന്നതാശ്വാസം ദീപാലങ്കാരം ദീപാവലിയെ - സ്വാഗതം ചെയ്യ്ന്നതിനോപ്പം നമ്മെ സന്തോഷിക്കാന്‍ അനുഗ്രഹിക്കട്ടെ. നന്മ നിറഞ്ഞ സ്നേഹ വായ്പ്പോടെ നമുക്കും വരവേല്‍ക്കാം ദീപാവലിയെ. നവയുഗത്തിന്‍ പുതു സന്തേശം ഏകാന്‍ എതീടുന്നൊരു ആഘോഷത്തെ നിലനിര്തീടാം  നമുക്കും ഇത്തിരി സ്നേഹം പകര്‍ന്നുകൊണ്ട്... മനസ്സിന്‍ ജാലകം തുറന...

എന്നുമെന്നെക്കുമായി..

സായന്ത്വനതിന്റെ നേര്‍ത്ത വെളിച്ചത്തു അസ്തമയത്തിന്റെ നേര്തോരാ ചൂട്ടില്‍ ആലസ്യത്തിന്റെ ആ ഒരു മേട്ടില്‍ എന്‍ നേര്‍ക്ക് നീട്ടിയ കൊച്ചു കരങ്ങള്‍ക്ക് എത്രയോ കാലത്തെ സാന്ത്വനമാകുവാന്‍ എന്തിനോ ഏതിനോ താങ്ങായി തണലായി നേര്‍ത്തൊരു പാട്ടിന്റെ സങ്കീര്‍ത്തനം പോല്‍ മന്ദമായി മൂളിയ ആ സ്വരം ശ്രേഷ്ഠം ഉള്ളിലെ ചൂടും തലയിലെ ഭാരവും പങ്കിട്ടെടുക്കുവാന്‍ നീട്ടിയ കയ്കളില്‍ നേര്‍ത്തൊരു പുഷ്പത്തിന്‍ തളിരിതല്‍ ചുംബനം നല്കുവാനോങ്ങവേ.... കാറ്റ് ഏറ്റു പാറുന്ന ചെരു മണല്‍ രൂപങ്ങള്‍ ചേര്‍ത്ത് എങ്ങോകൊണ്ടുപോയ് ആ ഒരു രൂപത്തെ നോക്കുന്നു നോക്കുന്നു ഞാന്‍ ഇന്ന് ഒരെകനാം കടല്‍ക്കാക്ക തേങ്ങവെ, എന്‍ മനം പുല്‍കുവാന്‍ ആ കരം നീളുമോ... വീണ്ടുമാ സ്വാന്ത്വന വാക്കുകള്‍ ഓതുമോ.... ഞാനറിയുന്നു നിന്‍ സൌഹൃദത്തിന്‍ സ്വരം പുല്‍കുന്നു നിന്‍ മനം എന്നുമെന്നെക്കുമായി........

ചുവപ്പ്

ചുവപ്പ്,... എനിക്ക് ഒരു നിറമല്ല ഇന്ന്..  എന്‍റെ തിളങ്ങുന്ന കടാരകുള്ള ദാഹം മാത്രം  ചുവപ്പ്,... എനിക്ക് ഒരു നിറമല്ല ഇന്ന്..  എന്‍റെ തലക്ക് മീതെ പറക്കുന്ന പതാകയ്ക്ക് ഒരു അലങ്കാരം മാത്രം. ചുവപ്പ്,... എനിക്ക് ഒരു നിറമല്ല ഇന്ന്..  എന്‍റെ സിരകളില്‍ കുതിച് പായുന്ന തീക്കനല്‍ മാത്രം. ചുവപ്പ്,... എനിക്ക് ഒരു നിറമല്ല ഇന്ന്..  അന്നിനെ ഓര്‍ക്കുമ്പോ ഇന്നെന്റെ കണ്ണിനെ മറക്കുന്നൊരു അന്ധകാരം മാത്രം. ചുവപ്പ് .. ഒരു നിറമായിരുന്നു എനിക്ക് . അന്നെന്റെ ചായക്കൂടയിലെ എന്‍റെ ഇഷ്ട നിറം.. അച്ഛന്റെ കൂടെ പതാക പിടിക്കുമ്പോള്‍ കരുതലിന്‍ ചൂട് പകരുന്ന നിറം. വിപ്ലവം ജ്വലിപ്പിക്കാന്‍ കൊതിച്ചൊരു കാലത്ത്  ആവേശം അലതല്ലും  തീയായിരുന്നു.. ചുവപ്പ്..  വെളുത്ത മുണ്ടിനു സ്വയം പകര്‍ന്നപ്പോള്‍ , ഇരുട്ടിനു മറവില്‍ മറഞ്ഞവരെ  നോക്കി  ചുവന്ന കണ്ണില്‍ ഒരിറ്റ് നീരുമായ്  പിടക്കുന്ന ദേഹത്തെ നെഞ്ഓട്  ചേര്‍ത്തവന്   ചുവപ്പൊരു നിറമല്ലയിന്നു ..                        എന്‍റെ തിളയ്ക്കുന്ന നിണം ആണ് ഇതിന്ന്...