Skip to main content

ഉയർച്ച


പല ഉയരങ്ങളിൽ എത്തിയ പലരെ കുറിച്ചും, അവർ അത്തരത്തിൽ  എത്താൻ എന്തൊക്കെ പ്രേരകങ്ങൾ ആയിട്ട് ഉണ്ടാവണം എന്നതിനെ പറ്റി ഒക്കെ ആയിരുന്നു ഇന്ന് എന്റെ ചിന്ത. ഒരാള്ടെ ഉയര്ച്ചയുടെ ..അല്ലെങ്കിൽ ഉയരത്തിന്റെ തീരുമാനങ്ങൾ എവിടെ വച്ച് നടക്കുന്നു എന്ന ചിന്ത എന്നെ വേട്ടയാടി കൊണ്ടിരുന്നു.

തിരക്കേറിയ ബസ്സിന്റെ കുലുക്കതിനിടയിലും എന്റെ ചിന്ത ഇതിന്റെ പിന്നാലെ തന്നെ ആയിരിക്കണം. അതുകൊണ്ടാവുമല്ലോ കണ്ടക്ടർക്ക് പൈസ കൊടുത്തതും സീറ്റ്‌ ഇൽ ഒരു ഇരുപ്പു ഉറപ്പിച്ചതും ബോധമണ്ടലത്തിൽ ഒരു തുരുമ്പ് പോലും പതിയാതിരുന്നത്.
പുറകോട്ടു കുതിച്ചുപായുന്ന ഹരിത വർണ്ണങ്ങളിൽ എവിടെയോ തപ്പിത്തടഞ്ഞു ലയിച്ച ഈ ചിന്ത ഭൗതികമായ ഒരവസ്ഥയെ വെടിഞ്ഞ് ശിലായുഘങ്ങളുടെയും ചെമ്പ് തകിട് ലോഹ പാത്രങ്ങളുടെയും ഇടയിലൂടെ സഞ്ചരിച്ചു വീടിന്റെ അടുക്കള വരെ എത്തി നിന്നു.

എന്റെ ഇടതു വശത്തായി വിന്ഡോ സീറ്റ്‌ ഇൽ ഇരുന്ന സുഹൃത്ത്‌ എഴുന്നേറ്റപ്പോൾ ആണ് എന്റെ കാഴ്ചയും ചിന്തയും ഒരേ ദിശയിൽ  എത്തിപ്പെട്ടത്. ഉടൻ കാഴ്ചകളെ കൂടുതൽ വ്യക്തമാക്കാൻ ജാലകതിനടുതെക്ക് നീങ്ങി ഇരുന്നെങ്കിലും എന്റെ ശ്രെദ്ധ ബസ്സിനകത്തേക്ക് മാറി. ആ എണീറ്റ സുഹൃത്ത്‌ ബസ്സിന്റെ കമ്പി പിടിച്ച് നില്ക്കുന്നു. ക്ഷീണിതനും അവശനും ആയ ഒരു വായോ വൃദ്ധൻ എന്റെ അടുത്തിരുന്നു എന്നോട് ചിരിച്ചു. എന്റെ അടുത്തിരിക്കുമ്പോൾ എന്റെ അത്ര ഉയരമില്ലായിരുന്ന ആ സുഹൃത്ത് ആവട്ടെ ആ നിമിഷം കൊണ്ട് എന്നെക്കാൾ പതിന്മടങ്ങ്‌ ഉയരം വച്ചതായി ഞാനറിഞ്ഞു. ഉയര്ച്ചയുടെ മാനധന്ടങ്ങൾ അളക്കാനിരുന്ന ഞാൻ ആ പഴയ രൂപത്തിൽ വീണ്ടുമിരുന്നു. എന്നെ തേടി എത്തുന്ന ഉയർച്ചയെ ഓർത്തുകൊണ്ട്.

Comments

Popular posts from this blog

ദീപാവലി

എന്‍റെ അച്ഛന്‍ തിരക്കിനിടയില്‍ എപ്പോഴോ എഴുതി ചുരുട്ടിക്കളഞ്ഞ കവിത... ഞാന്‍ publish ചെയ്യുന്നു 2010 ദീപാവലി ആശംസകള്‍  പറഞ്ഞ്കൊണ്ട് .. എല്ലാവര്ക്കും എന്റെയും എന്‍റെ കുടുംബത്തിന്റെയും ദീപാവലി ആശംസകള്‍ . ജീവിതത്തിന്‍റെ ലക്ഷ്യങ്ങള്‍ മനസിനുള്ളിലെ മോഹമാണ് - അത് എന്നും നമുക്കൊരു ആഗ്രഹം അല്ലെ? ഒരു വീട് വെക്കുമ്പോള്‍ - അതില്‍ ഗ്രഹപ്രവേശം നടത്തുമ്പോള്‍ - നമ്മളില്‍ പ്രതീക്ഷകള്‍ വളരുക അല്ലെ.. പറമ്പില്‍ വളരും വൃക്ഷ ലതാദികള്‍ കാലത്ത് വിരിയും പുത്തന്‍ പൂക്കള്‍ പച്ചപ്പുതപ്പണിഞ്ഞ പുല്‍ മേടുകള്‍ പുതുയുഗം പിറക്കും ലക്ഷണങ്ങള്‍ പുതു സംസ്കാരത്തിന്‍ പോന്നോളികള്‍ ഇരുള്‍ , വെട്ടത്തിന് വഴി മാറുന്നു ആശ്വാസം ദുഖത്തെ മറക്കുന്നു നല്ലനാളുകള്‍ ഓടി അണയുന്നു  - അവിടെ ദീപതിന്റെ വെളിച്ചം പകരുന്നതാശ്വാസം ദീപാലങ്കാരം ദീപാവലിയെ - സ്വാഗതം ചെയ്യ്ന്നതിനോപ്പം നമ്മെ സന്തോഷിക്കാന്‍ അനുഗ്രഹിക്കട്ടെ. നന്മ നിറഞ്ഞ സ്നേഹ വായ്പ്പോടെ നമുക്കും വരവേല്‍ക്കാം ദീപാവലിയെ. നവയുഗത്തിന്‍ പുതു സന്തേശം ഏകാന്‍ എതീടുന്നൊരു ആഘോഷത്തെ നിലനിര്തീടാം  നമുക്കും ഇത്തിരി സ്നേഹം പകര്‍ന്നുകൊണ്ട്... മനസ്സിന്‍ ജാലകം തുറന...

എന്നുമെന്നെക്കുമായി..

സായന്ത്വനതിന്റെ നേര്‍ത്ത വെളിച്ചത്തു അസ്തമയത്തിന്റെ നേര്തോരാ ചൂട്ടില്‍ ആലസ്യത്തിന്റെ ആ ഒരു മേട്ടില്‍ എന്‍ നേര്‍ക്ക് നീട്ടിയ കൊച്ചു കരങ്ങള്‍ക്ക് എത്രയോ കാലത്തെ സാന്ത്വനമാകുവാന്‍ എന്തിനോ ഏതിനോ താങ്ങായി തണലായി നേര്‍ത്തൊരു പാട്ടിന്റെ സങ്കീര്‍ത്തനം പോല്‍ മന്ദമായി മൂളിയ ആ സ്വരം ശ്രേഷ്ഠം ഉള്ളിലെ ചൂടും തലയിലെ ഭാരവും പങ്കിട്ടെടുക്കുവാന്‍ നീട്ടിയ കയ്കളില്‍ നേര്‍ത്തൊരു പുഷ്പത്തിന്‍ തളിരിതല്‍ ചുംബനം നല്കുവാനോങ്ങവേ.... കാറ്റ് ഏറ്റു പാറുന്ന ചെരു മണല്‍ രൂപങ്ങള്‍ ചേര്‍ത്ത് എങ്ങോകൊണ്ടുപോയ് ആ ഒരു രൂപത്തെ നോക്കുന്നു നോക്കുന്നു ഞാന്‍ ഇന്ന് ഒരെകനാം കടല്‍ക്കാക്ക തേങ്ങവെ, എന്‍ മനം പുല്‍കുവാന്‍ ആ കരം നീളുമോ... വീണ്ടുമാ സ്വാന്ത്വന വാക്കുകള്‍ ഓതുമോ.... ഞാനറിയുന്നു നിന്‍ സൌഹൃദത്തിന്‍ സ്വരം പുല്‍കുന്നു നിന്‍ മനം എന്നുമെന്നെക്കുമായി........

ചുവപ്പ്

ചുവപ്പ്,... എനിക്ക് ഒരു നിറമല്ല ഇന്ന്..  എന്‍റെ തിളങ്ങുന്ന കടാരകുള്ള ദാഹം മാത്രം  ചുവപ്പ്,... എനിക്ക് ഒരു നിറമല്ല ഇന്ന്..  എന്‍റെ തലക്ക് മീതെ പറക്കുന്ന പതാകയ്ക്ക് ഒരു അലങ്കാരം മാത്രം. ചുവപ്പ്,... എനിക്ക് ഒരു നിറമല്ല ഇന്ന്..  എന്‍റെ സിരകളില്‍ കുതിച് പായുന്ന തീക്കനല്‍ മാത്രം. ചുവപ്പ്,... എനിക്ക് ഒരു നിറമല്ല ഇന്ന്..  അന്നിനെ ഓര്‍ക്കുമ്പോ ഇന്നെന്റെ കണ്ണിനെ മറക്കുന്നൊരു അന്ധകാരം മാത്രം. ചുവപ്പ് .. ഒരു നിറമായിരുന്നു എനിക്ക് . അന്നെന്റെ ചായക്കൂടയിലെ എന്‍റെ ഇഷ്ട നിറം.. അച്ഛന്റെ കൂടെ പതാക പിടിക്കുമ്പോള്‍ കരുതലിന്‍ ചൂട് പകരുന്ന നിറം. വിപ്ലവം ജ്വലിപ്പിക്കാന്‍ കൊതിച്ചൊരു കാലത്ത്  ആവേശം അലതല്ലും  തീയായിരുന്നു.. ചുവപ്പ്..  വെളുത്ത മുണ്ടിനു സ്വയം പകര്‍ന്നപ്പോള്‍ , ഇരുട്ടിനു മറവില്‍ മറഞ്ഞവരെ  നോക്കി  ചുവന്ന കണ്ണില്‍ ഒരിറ്റ് നീരുമായ്  പിടക്കുന്ന ദേഹത്തെ നെഞ്ഓട്  ചേര്‍ത്തവന്   ചുവപ്പൊരു നിറമല്ലയിന്നു ..                        എന്‍റെ തിളയ്ക്കുന്ന നിണം ആണ് ഇതിന്ന്...